Thursday, December 16, 2010

മാവിന്‍ തോപ്പിലെ പ്ലാസ്റ്റിക്ക് മാവുകള്‍

      

                പുതിയ ഒരു നഗരത്തില്‍ എത്തിപ്പെട്ട സന്തോഷത്തില്‍ ഞാന്‍ മതിവരുവോളം കിടന്നുറങ്ങി. ഉറക്കം എന്റെ സന്തോഷസങ്കട വേളകളില്‍ എനിക്ക് ആനന്തം നല്‍കുന്നു. എന്നെ മറ്റുള്ളവര്‍ ഒരു കുഞ്ഞു കുംഭകര്‍ണനായ്‌ പോലും ചിത്രീകരിച്ചിട്ടുണ്ട്. എനിക്ക് അതില്‍ ഒരു പരിഭവവും ഇല്ല, കേട്ടോ. മണിക്കൂറുകള്‍ ബാക്കി നില്െക്ക നിദ്രയുടെ ലോകത്തുനിന്നും എന്നെ ആട്ടി പായിച്ചു.

                മനസ്സിന്റെ വേവലാതികള്‍ മാറ്റിനിര്‍ത്തി ഇങ്ങോട്ട് പോന്നത് സുഖിക്കാനൊന്നും അല്ല, ഭൂമിയുടെ സ്വഭാവം എല്ലായിടത്തും ഒരു പോലക്കാണോ എന്നറിയാനുള്ള ത്വര അതാണ് അതിന്റെ സത്യം. നിറങ്ങള്‍ പന്ത്രണ്ടാണന്ന് കുട്ടികള്‍ വരെ പറഞ്ഞു കേട്ടിട്ടുണ്ട്,പക്ഷെ ഇവിടെ നോക്കുകയാണെങ്കില്‍ ഒരു സ്ഥലത്തുനിന്നും തന്നെ ഒരു നൂറു വര്‍ണകൂട്ടമെങ്കിലും കണ്ടെത്താം. ഇതില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായ് പ്രകൃതി ഒരു പരിതി വരെ കുറെ സാധു  മനുഷ്യരെ കബളിപ്പിക്കും, അതാണല്ലോ താന്‍ ഇവിടെ കണ്ടത്. സന്ധ്യ മയങ്ങാന്‍ നേരമായാല്‍ തന്റെ നാട്ടിലും, വീട്ടിലും രാമനാമം ജപിക്കാന്‍ തുടങ്ങും, എന്നാല്‍ ഞാന്‍ ഇവിടെ കേട്ടത് വിദേശ സംഗീതത്തിന്റെ ഒരു പുതിയ ആവിഷ്ക്കാരം തന്നെയാണല്ലോ.

               കുറെ മനുഷ്യര്‍ കൂടി നില്‍ക്കുന്ന ഒരു ഇടത്തേക്ക് ഞാന്‍ നടന്നു ചെന്നു. അവരില്‍ കുറെ പേര്‍ എന്തോ ഒരു തണുത്ത സാധനം കഴിക്കുന്നു. ഐസ് ക്രീം എന്ന് വായില്‍ കൊള്ളാത്ത ഒരു ശബ്ദം എന്റെ സംശയത്തിനു മുന്‍പില്‍ ഒരാള്‍ തുപ്പിയിട്ടു. ആ ഒരു രംഗം എനിക്ക് ഓര്‍മ്മ വരുന്നത് എന്റെ നാട്ടില്‍ കുട്ടികള്‍ കൂട്ടമായ്‌ ഇരുന്ന് കരിക്ക് പൂളി തിന്നുന്നതാണ്. ഹോ, പ്രകൃതിയുടെ ഒരു അത്ഭുതം, സ്ഥലകാലങ്ങളില്‍ അടിസ്ഥാനമാക്കി അവയുടെ പഥാര്‍ത്തങ്ങളിലും മാറ്റം വരുന്നു. 

                        
                 കുറെ ഏറെ നിമിഷങ്ങള്‍ക്ക് ശേഷം അല്‍പ്പം കാറ്റുകൊള്ളുവാന്‍ വേണ്ടി പുറത്തേക്കിറങ്ങിയ  എന്റെ കണ്ണ©ിപ്പോയ്‌. നാട്ടിലുള്ളതിനേക്കാള്‍ ധാരാളം വൃക്ഷങ്ങള്‍ വഴിയോരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുറെ ഏറെ നടന്നതിനു ശേഷം വിശ്രമത്തിനു വേണ്ടി ഒരു മാവിന്‍ തോപ്പിലേക്ക് കയറി, ഇവിടയൊക്കെ ഒരു  പ്രത്യേകത ഉണ്ട്, ധാരാളം ബെഞ്ചുകള്‍ നിരത്തിയിരിക്കും. അതില്‍ ഒന്നില്‍ കാലുനീട്ടി കാറ്റുകൊള്ളുവാന്‍ ഞാന്‍ ഇരുന്നു, എന്നാല്‍ പൂര്‍വ്വാധികം ഭംഗിയായി വിയര്‍ക്കുന്നതായ്‌ എനിക്ക് മനസ്സിലായ്. എന്റെ വെപ്രാളം കണ്ട് ഒരാള്‍ എന്റെ അരികത്തു വന്നു നിന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു കാറ്റുകൊള്ളാന്‍ വന്നതാണല്ലേ, അതെ എന്ന് പറയാന്‍ തുടങ്ങും മുന്‍േപ അയാള്‍ എന്നോട് പറഞ്ഞു. നിങ്ങള്‍ ഈ കാണുന്നതൊക്കെ ഒരു സംസ്കാരത്തിന്റെ ഭാഗമായ്‌ ഗവണ്മെന്റ് സ്ഥാപിച്ച തോപ്പുകള്‍ മാത്രമാണ്. എന്നാല്‍ ഇവയൊന്നും മാവുകള്‍ അല്ല കേട്ടോ, വെറും പ്ലാസ്റ്റിക്‌ മാവുകള്‍.


                  തലയ്ക്ക് ഒരു പെരുപ്പ് കയറുന്നതായ് എനിക്ക് തോന്നി. സാവകാശം ഞാന്‍ എന്റെ സ്ഥലത്തേക്ക് നടന്നു. ഒരു കള്ള ചിരിയുമായ് എന്റെ പ്രിയപ്പെട്ട ഉറക്കം എന്നിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി, എന്നാല്‍ അവയെയും ആദ്യമായ്‌ ഞാന്‍ സംശയിച്ചു, ഇവയും കൃതിമം മാത്രം ആണോ.

      

3 comments:

Freehand said...

ninte vayanayude karuthu ninte ezuthil prathibhalikkunnundu. Excellent

Unknown said...

nidhine......super... bhaviyil oru famous ezhuthukaranakanula ella asamsakalum nerunnu...........

ഞാന്‍ പുണ്യവാളന്‍ said...

ആശംസകള്‍ സ്നേഹത്തോടെ വിണ്ടും മണ്‍സൂണ്‍